Wednesday, November 28, 2012

മാ നിഷാദ



രാവിന്‍ നേര്‍ത്ത വിതുമ്പലായ്
ഇരുളില്‍ തുലാ മഴ ശ്രുതി തെറ്റി വീണു.
മഴ നൂല്‍ ചില്ലയില്‍ ഊയലാടി നനുത്ത-
ശീതമായ്  അരികില്‍ നീ അണഞ്ഞു
കാണാകരങ്ങളാല്‍ മെല്ലെ തഴുകി നീ
ഓര്‍മ്മതന്‍ നൊമ്പര ചെപ്പ് മെല്ലെ തുറന്നു 

രുളില്‍ തനിച്ചാക്കി നീ പോയ ദിശ നോക്കി
നില്‍ക്കെ ഹൃദയം നുറുങ്ങി
മഴ വീണു കുതിര്‍ന്നൊരു മണ്ണില്‍ ന്നിന്നുയരുന്നു
നിന്റെ ചുടു ചോരതന്‍ ഗന്ധം
മനം പുരട്ടുന്നു . എന്റെ ഹൃദയം നിലയ്ക്കുന്നോ ?
ഇരുള്‍ മൂടുന്നതോര്‍മ്മകള്‍ക്കുള്ളിലോ

പ്രാണന്റെ പ്രാണനായ് നിന്റെ കരം പിടിച്ചീപ്പടി
കേറിയ നാള്‍ തൊട്ടു നിന്നെ ഞാന്‍ ഒരു വേള , ഒരു മാത്ര
ഒരു കാല്‍ക്ഷണത്തിലും പിരിഞ്ഞതില്ലോമനെ ചിന്തകളില്‍ പോലും
ഒന്നായ് ചരിച്ചു നാം ജീവിത പാതയില്‍
ഒന്നായ് കുതിച്ചു നാം നിന്റെ ദര്‍ശനങ്ങളാല്‍

ജേഷ്ഠ ഭാവം പൂണ്ട രാഷ്ട്രീയ ധ്വംസകര്‍ക്കൊക്കാത്ത
നിന്റെ നൂതന തത്വ ശാസ്ത്രങ്ങളെ
ഒന്നായ് എരിക്കുവാന്‍ കനല്‍ നിറച്ചന്നവര്‍
മൂഡ മനസ്സുകള്‍ക്കുള്ളിലെ വൈരാഗ്യ പൊന്തയില്‍
കഥയറിയാത്തവര്‍ കത്തി വേഷം കെട്ടി ആടുന്നു
നിന്റെ ഉടലു പിളര്‍ക്കുവാന്‍

ര്‍മകള്‍ക്ക് അര്‍ദ്ധവിരമമായ് ഇടിയും മിന്നലും
പുളയ്ക്കുന്നു മാനത്ത് . കണ്ണടച്ചു പിടിക്കാന്‍ ശ്രമിക്കവേ
കണ്ണിന്‍ മുന്നില്‍ മുറിവേറ്റു തിണര്‍ത്തു മരവിച്ച നിന്‍ മുഖം

വീണ്ടും ഓര്‍മയിലേക്ക് ..

നിന്റെ സ്വപ്നങ്ങള്‍ക്ക് ബലി ചോറുട്ടുവാന്‍
കോപ്പുകള്‍ കൂട്ടി ഒരുങ്ങി നടന്നവര്‍
നീ തീര്‍ത്ത ചിന്തകള്‍ ചിതയില്‍ എരിക്കുവാന്‍
കാലങ്ങളായി കരുതി ഇരുന്നവര്‍
കാലനു കപ്പം കൊടുത്തവര്‍ നേടിയ
കാലപാശം കൊണ്ട് വലകള്‍ കൊരുത്തവര്‍
ജന്മ ബന്ധങ്ങള്‍ തന്‍ അര്‍ത്ഥമറിയാത്ത
നൈഷാദാ ജന്മങ്ങള്‍ തീര്‍ത്ത കൊടും പാടുകള്‍
ആ മുറിപാടുകള്‍ എന്നില്‍ വിലയിച്ച നിന്‍
ചിന്തകളില്‍ രക്തം കിനിക്കുന്നു, അവയെന്റെ കൂട്ടിനെത്തുന്നു .
നിന്റെ ലക്ഷ്യങ്ങള്‍ക്ക് പുതു വഴിത്താരയില്‍ അവയെന്നെ അനുഗമിക്കുന്നു

ങ്കിലും ഞാനിന്നു ഏകയാണ്
കാലചക്രം ചാര്‍ത്തിയ പുതിയ പട്ടത്തില്‍
ഞാനിന്നു വിധവയാണ്
എന്നിണയെ അരും കൊല ചെയ്തു നിങ്ങള്‍
കാട്ടാള ജന്മങ്ങള്‍ ജാതകം തിരുത്തുമ്പോള്‍
ഇനിയൊരു "മാ നിഷാദ" ആരു പാടും

3 comments: